ന്യൂഡൽഹി: തെരുവുനായ്ക്കൾക്കും ജീവിക്കാൻ അവകാശമുണ്ടെന്നും അവയ്ക്ക് ആഹാരം നൽകി പരിപാലിക്കാൻ റസിഡൻസ് വെൽഫെയർ അസോസിയേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും ഉത്തരവാദിത്വമുണ്ടെന്നും ഡൽഹി ഹൈക്കോടതി വിധിച്ചു. തെരുവുനായകളുടെ ശുശ്രൂഷയ്ക്കും തീറ്റ നൽകുന്നതിനുമുള്ള മാർഗരേഖയും ജസ്റ്റിസ് ജെ.ആർ. മിധയുടെ വിധിയിലുണ്ട്.
മനുഷ്യർ കൂടുതലായി ഇടപഴകുന്നതോ അല്ലാത്തതുമായ സ്ഥലങ്ങളിൽ താമസിക്കാൻ തെരുവു നായ്കൾക്ക് അവകാശമുണ്ട്. ബുദ്ധിയുള്ള മൃഗമായതിനാൽ നായ്ക്കളെ സംരക്ഷിക്കാൻ ഓരോ പൗരനും താത്പര്യമെടുക്കണം. അവയ്ക്ക് ഭക്ഷണം ഉറപ്പാക്കാൻ മൃഗസംരക്ഷണ ബോർഡ് മുനിസിപ്പാലിറ്റികളും റെസിഡൻ്റ്സ് വെൽഫെയർ അസോസിയേഷനുകളുമായി ചേർന്ന് സംവിധാനമുണ്ടാക്കണം. തെരുവുനായ്ക്കൾക്ക് ആഹാരം നൽകുന്നതും ശുശ്രൂഷിക്കുന്നതും ആളുകളുടെ സഞ്ചാരത്തിനും അവകാശങ്ങൾക്കും തടസമാകരുത്.
വന്ധീകരണത്തിനും വാക്സിൻ നൽകാനും മറ്റുമായി നായ്ക്കളെ കൊണ്ടുപോകുമ്പോൾ അവയുടെ വാസസ്ഥലത്ത് തിരികെ എത്തിക്കാൻ മുനിസിപ്പാലിറ്റി അധികൃതർ ശ്രദ്ധിക്കണം. രോഗം ബാധിച്ചവയ്ക്ക് ചികിത്സ ഉറപ്പാക്കാൻ റെസിഡന്റ്സ് അസോസിയേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും ബാദ്ധ്യതയുണ്ട്. തെരുവു നായകൾക്ക് പരിശീലനം നൽകി കാവലിന് ഉപയോഗിക്കാമെന്നും ഉത്തരവിൽ പറയുന്നു. മാർഗരേഖ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏഴംഗ സമിതിക്കും കോടതി രൂപം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |