ലക്നൗ: ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവും ലക്നൗവിൽ കൂടിക്കാഴ്ച നടത്തി. 2022ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും സഖ്യത്തില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണിത്.
യു.പയിൽ ആപ്പിന്റെ ചുമതല സഞ്ജയ്ക്കാണ്. ഞങ്ങള്‍ പലതവണ കണ്ടുമുട്ടിയിട്ടുണ്ട്. ജൂലായ് ഒന്നിനായിരുന്നു അഖിലേഷിന്റെ ജന്മദിനം. അന്ന് അദ്ദേഹത്തെ കാണാൻ സാധിച്ചില്ല. അതിനാൽ ആശംസകൾ അർപ്പിക്കാൻ ഇന്ന് കണ്ടു. അതിൽ ഒന്നും കാണേണ്ടതില്ല - സിംഗ് പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ചെറിയ പാർട്ടികളുമായി എസ്.പി സഖ്യമുണ്ടാക്കുമെന്ന് അഖിലേഷ് നേരത്തെ പറഞ്ഞിരുന്നു. അയോദ്ധ്യയിലെ രാമക്ഷേത്ര ഭൂമിയിടപാടിലെ ക്രമക്കേട് സംബന്ധിച്ച് ആപ്പും എസ്.പിയും ഒരുമിച്ചാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |