ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അവലോകനത്തിനും ആനുകാലിക വിഷയങ്ങൾ ചർച്ച ചെയ്യാനും സി.പി.എം പോളിറ്റ് ബ്യൂറോയുടെ രണ്ട് ദിവസത്തെ യോഗം തുടങ്ങി. കൊവിഡ് മൂലം ഓൺലൈനിലാണ് യോഗം. കൊവിഡ് പ്രതിസന്ധി, വാക്സിൻ നയത്തിലെ പാളിച്ച, കർഷകസമരം തുടങ്ങിയ വിഷയങ്ങളും അജണ്ടയിലുണ്ട്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക അവലോകനം മാത്രമാണ് കഴിഞ്ഞ യോഗത്തിൽ നടന്നത്. കൊവിഡ് കാരണം മണ്ഡല തലത്തിലുള്ള അവലോകന റിപ്പോർട്ട് വൈകിയതിനാൽ പി.ബി കൂടുന്നത് നീളുകയായിരുന്നു. വിശാഖപട്ടണം പാർട്ടി കോൺഗ്രസിന്റെ തീരുമാന പ്രകാരം മൂന്നുമാസത്തിലൊരിക്കൽ പി.ബിയും കേന്ദ്രകമ്മിറ്റിയും ചേരേണ്ടതുണ്ട്.
18ന് മുമ്പ് തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് കേന്ദ്ര കമ്മിറ്റിയിൽ വയ്ക്കുമെന്നാണ് സൂചന. വിശദമായ ചർച്ച കേന്ദ്ര കമ്മിറ്റിയിലാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |