മുംബയ്:സൂപ്പർ താരം അമിതാഭ് ബച്ചന്റെ മുംബയിലെ വസതിയായ 'പ്രതീക്ഷ'യുടെ ഒരുഭാഗം റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി പൊളിക്കാൻ ബൃഹദ് മുംബയ് കോർപറേഷൻ ഒരുങ്ങുന്നു. 2017ൽ ഇക്കാര്യം ചൂണ്ടിക്കാട്ടി കോർപ്പറേഷൻ അമിതാഭ് ബച്ചൻ, രാജ്കുമാർ ഹിരാനി എന്നിവരുൾപ്പെടെ ഏഴുപേർക്ക് നോട്ടീസ് നൽകിയിരുന്നു. പിന്നീട് നടപടിയൊന്നുമുണ്ടായില്ല. ചുറ്റുമുള്ള എല്ലാ വീടുകളും പൊളിച്ചിട്ടും ബച്ചനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച് കോൺഗ്രസ് കൗൺസിലർ അഡ്വ. തുലിപ് ബ്രിയാൻ മിറാൻഡ പരാതി നൽകി. തുടർന്നാണ് കോർപ്പറേഷൻ ബച്ചന്റെ വസതിയുടെ ഒരു ഭാഗം പൊളിക്കാൻ തീരുമാനിച്ചത്. ബച്ചന്റെ വസതിയോട് ചേർന്നുള്ള സ്ഥലത്തിന്റെ മതിൽ പൊളിച്ച് ഓവുചാൽ നിർമ്മിച്ചിരുന്നു. എന്നാൽ വീട് സ്ഥിതി ചെയ്യുന്നിടത്ത് ഒന്നും ചെയ്തില്ല. "നോട്ടീസ് നൽകിയിട്ടും എന്തുകൊണ്ടാണ് ഭൂമി ഏറ്റെടുക്കാതിരുന്നത്? ഇത് ഒരു സാധാരണക്കാരന്റെ വസ്തു ആയിരുന്നെങ്കിൽ മുനിസിപ്പൽ നിയമ പ്രകാരം അവർ ഉടൻ തന്നെ അത് ഏറ്റെടുക്കുമായിരുന്നു." - മിറാൻഡ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |