ന്യൂഡൽഹി: വിശുദ്ധ ഖുർആനിലെ സൂക്തങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചതിന് മുൻ യു.പി ഷിയാ വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് വസീം റിസ്‌വി അരലക്ഷം രൂപ പിഴയടച്ചേ തീരൂവെന്ന് സുപ്രീംകോടതി. പിഴ ഒഴിവാക്കണമെന്ന റിസ്‌വിയുടെ അപേക്ഷ സുപ്രീംകോടതി തള്ളി.
എപ്പോഴാണ് റിസ്‌വി പിഴയൊടുക്കുകയെന്ന് ജസ്റ്റിസ് രോഹിംഗ്ടൺ ഫാലി നരിമാൻ അദ്ദേഹത്തിന്റെ അഭിഭാഷകനോട് ചോദിച്ചു. താൻ കേസിന്റെ വക്കാലത്തിൽനിന്ന് ഒഴിവായെന്നും എന്ന് പിഴയൊടുക്കുമെന്ന് തനിക്ക് പറയാൻ കഴിയില്ലെന്നും അഭിഭാഷകൻ അറിയിച്ചപ്പോൾ ബെഞ്ച് അപേക്ഷ ഉടൻ തള്ളി. ഉത്തർപ്രദേശിലെ വഖഫ് തട്ടിപ്പ് കേസിൽ സി.ബി.ഐ കേസുമായി മുന്നോട്ടുപോകുമെന്ന ഘട്ടത്തിലാണ്, റിസ്‌വി ഖുർആനിലെ ചില സൂക്തങ്ങൾ നീക്കംചെയ്യാൻ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹർജി നിരർത്ഥകമാണെന്ന് പറഞ്ഞാണ് ജസ്റ്റിസ് നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് അരലക്ഷം പിഴചുമത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |