ന്യൂഡൽഹി: ലോക് ജനശക്തി പാർട്ടി പ്രതിനിധിയായി പശുപതി പരസിനെ കേന്ദ്രമന്ത്രിയാക്കിയത് ചോദ്യം ചെയ്ത് ചിരാഗ് പാസ്വാൻ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഹർജി അടിസ്ഥാനമില്ലാത്തതാണെന്ന് നിരീക്ഷിച്ച കോടതി ചിരാഗിന് പിഴ ചുമത്താനൊരുങ്ങിയെങ്കിലും അഭിഭാഷകന്റെ അഭ്യർത്ഥന മാനിച്ച് പിന്മാറുകയായിരുന്നു.
എൽ.ജെ.പിയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമായി തുടരുന്നതിനിടെയാണ് ചിരാഗിനെ മറികടന്ന് പശുപതി പരസ് കേന്ദ്രമന്ത്രിയായത്. പാർട്ടിയുടെ ആകെയുള്ള ആറ് എം.പിമാരിൽ ചിരാഗ് ഒഴികെയുള്ള അഞ്ചുപേരും പശുപതി പരസിന്റെ കൂടെയാണ്.
ലോക്‌സഭയിലെ കക്ഷിനേതാവ് സ്ഥാനത്ത് നിന്ന് ചിരാഗിനെ പുറത്താക്കുന്നതായി പ്രഖ്യാപിച്ച വിമതർ പശുപതി പരസിനെ നേതാവായി തിരഞ്ഞെടുത്തിരുന്നു. ഇതിനെ തുടർന്നാണ് പശുപതിയെ കേന്ദ്രമന്ത്രിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |