ന്യൂഡൽഹി: കൊവിഡ് വൈറസിന് വകഭേദമുണ്ടാകുന്നത് സ്വാഭാവികമാണെന്ന് ആരോഗ്യവിദഗ്ദ്ധർ. വൈറസിൽ രൂപമാറ്റമുണ്ടായിക്കൊണ്ടേയിരിക്കുമെന്നും ഭാവിയിൽ കൊവിഡിന്റെ അനേകം വകഭേദങ്ങളെ കണ്ടെത്തിയേക്കാമെന്നും അതിൽ ആശ്ചര്യപ്പെടേണ്ടതില്ലെന്നും ആരോഗ്യവിദഗ്ദനും ഡൽഹി സെന്റ് സ്റ്റീഫൻ കോളേജിലെ മുൻ ഡയറക്ടറുമായ ഡോ.മാത്യൂ വർഗീസ് വ്യക്തമാക്കി. രണ്ടാം തരംഗത്തെ രാജ്യം അതിജീവിച്ചെങ്കിലും രാജ്യത്തെ പകുതി ശതമാനം പേർ പോലും കൊവിഡിൽ നിന്ന് പ്രതിരോധശേഷി കൈവരിച്ചിട്ടില്ല. അമേരിക്കയിലും യു.കെയിലും അടക്കം ആകെ ജനസംഖ്യയുടെ 50 ശതമാനത്തിലേറെ പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. മാസ്കും സാനിറ്റൈസേഷനും കൃത്യമായി പിന്തുടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |