SignIn
Kerala Kaumudi Online
Friday, 19 April 2024 7.33 AM IST

സാമൂഹമാദ്ധ്യമങ്ങളിൽ ഇസ്ലാമോഫോബിയ: ഹർജി പരിഗണിക്കാൻ മാറ്റി

supreme-court

ന്യൂഡൽഹി: സാമൂഹമാദ്ധ്യമങ്ങളിൽ ഇസ്ലാമോഫോബിയ പരത്തിയ ഹാഷ്‌ടാഗ് കാമ്പയിനുകളിൽ സി.ബി.ഐ, എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. മൂന്നാഴ്ച കഴിഞ്ഞ് ഹർജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കി. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടാനും പുതിയ ഐ.ടി. നിയമം പഠിക്കാനും കോടതി പരാതിക്കാരന് അനുമതി നൽകി.

പുതിയ ഐ.ടി. നിയമമനുസരിച്ച് നടപടി എടുക്കാനാകുമല്ലോയെന്നും ജനങ്ങൾ മറന്ന കാര്യത്തിൽ ഇനിയും കോടതി ഇടപെടൽ ആവശ്യമാണോയെന്നും കോടതി ആരാഞ്ഞു. സമാനമായ മറ്റ് ഹർജികളിൽ കക്ഷി ചേർന്നാൽ പോരെയെന്നും കോടതി ചോദിച്ചു. തന്റെ ആവശ്യം വ്യത്യസ്തമാണെന്നും ആന്ധ്ര ഹൈക്കോടതി സുപ്രീംകോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഹർജിയെന്നും ഹർജിക്കാരൻ വ്യക്തമാക്കി. തബ്‌ലീഗ് പ്രവർത്തകർക്കെതിരെ കൊറോണ ജിഹാദ് അടക്കമുള്ള ട്വിറ്റർ കാമ്പെയിനിലാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഹർജിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SUPREMCOURT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.