ന്യൂഡൽഹി: ഉത്തരാഖണ്ഡിനും ഹിമാചലിനും പിന്നാലെ ഇന്നലെ ജമ്മുകാശ്‌മീരിലും മേഘവിസ്‌ഫോടനം നടന്നതായി റിപ്പോർട്ട്. ഗാന്ധേർബാൽ മേഖലയിൽ പ്രളയത്തിൽ കനത്ത നാശനഷ്ടം ഉണ്ടായി. ഉത്തരകാശിയിൽ മണ്ണിടിച്ചലിൽ വീടുകളും റോഡുകളും ഒലിച്ചുപോയി. ഗാന്ധേർബാൽ ജില്ലയിലെ ലാർ മേഖലയിലെ വാൽതാറിൽ പ്രളയജലം കുത്തിയൊലിച്ചതിനെ തുടർന്ന് വീടുകൾക്കും റോഡുകൾക്കും കനത്ത നാശമുണ്ടായി. ആൾനാശം റിപ്പോർട്ട് ചെയ്തിട്ടില്ല. ഹിമാലയൻ മേഖലയിൽ വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഉത്തരാഖണ്ഡിലെ ധരംശാലയിലെ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ അഞ്ച് ദിവസമെടുക്കുമെന്ന് എൻ.ഡി.ആർ.എഫ്.അറിയിച്ചു. ഹിമാചലിലെ കാൻഗര ജില്ലയിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. കൂടുതൽ പേരെ കാണാനില്ല. ഹിമാചലിൽ രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. ഒപ്പം ഈ പ്രദേശങ്ങളിലെ ദേശീയപാതകളും പൂർണമായും അടച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |