ശ്രീനഗർ: ജമ്മുകാശ്‌മീരിലെ പുൽവാമയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ പാകിസ്ഥാൻ പൗരനടക്കം മൂന്ന് ലഷ്കർ ഇ തോയിബ ഭീകരരെ സുരക്ഷാസേന വധിച്ചു.
പാകിസ്ഥാനി ലഷ്‌കർ ഭീകരൻ കമാൻഡർ ഐജാസ് എന്ന് വിളിക്കപ്പെടുന്ന അബു ഹുരയ്റയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഭീകരരുടെ പക്കൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതായി കാശ്‌മീർ സോൺ പൊലീസ് അറിയിച്ചു.
ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസും സൈന്യവും സെൻട്രൽ റിസർവ് ഫോഴ്സും പ്രദേശം വളഞ്ഞ് തെരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. കൂടുതൽ ഭീകരർ പുൽവാമയിൽ ഒളിച്ചിരിക്കാൻ സാദ്ധ്യതയുണ്ടെന്നതിനാൽ സുരക്ഷാ സേന പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പുൽവാമയിൽ കർഫ്യൂ ഏർപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |