ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമത്തിൽ രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട 124 എ വകുപ്പിലെ ഭരണഘടനാ വിരുദ്ധത ചോദ്യം ചെയ്ത് റിട്ട. മേജർ ജനറൽ എസ്.ജി. വോംബത്ത്കീരെ സുപ്രീംകോടതിയിൽ ഹർജി നൽകി.
വകുപ്പ് വ്യക്തയില്ലാത്തതും പ്രതികരിക്കാനുള്ള സ്വാതന്ത്ര്യത്തിന് കൂച്ച്‌വിലങ്ങിടുന്നതാണെന്നും ഹർജിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അദ്ധ്യക്ഷനായി ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, ഹൃഷികേശ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ച് കേസ് പരിഗണിക്കുകയും ഹർജിയുടെ ഒരു പകർപ്പ് എ.ജിയ്ക്ക് നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
ഇതിനിടെ വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ട് മാദ്ധ്യമപ്രവർത്തകരുടെ ഹർജികളിൽ കക്ഷി ചേരാൻ ഫൗണ്ടേഷൻ ഒഫ് മീഡിയ പ്രൊഫഷണൽസ് സുപ്രീംകോടതിയിൽ അപേക്ഷ നൽകി. ഈ കേസിൽ കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാൻ അറ്റോർണി ജനറലിനും സോളിസിറ്റർ ജനറലിനും രണ്ടാഴ്ചകൂടി സമയം സുപ്രീംകോടതി സമയം അനുവദിച്ചു. 27ന് ഹർജി വീണ്ടും പരിഗണിക്കും. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ശശികുമാർ അടക്കം ഈ കേസിൽ കക്ഷിചേർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |