ചണ്ഡീഗഢ്: കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിനിടെ ഹരിയാന ഡെപ്യൂട്ടി സ്പീക്കറും ബി.ജെ.പി നേതാവായ രൺബീർ ഗാംഗ്‌വായുടെ കാർ ആക്രമിച്ചെന്നാരോപിച്ച് നൂറിലേറെ കർഷകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു.
കഴിഞ്ഞ 11ന് സിർസ ജില്ലയിലാണ് സംഭവം നടന്നത്. ഡെപ്യൂട്ടി സ്പീക്കറുടെ കാർ തകർത്തെന്നാരോപിച്ച് നൂറിലേറെ കർഷകർക്കെതിരെ രാജ്യദ്രോഹകുറ്റം കൊലപാതക ശ്രമവും ചുമത്തി അന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്തു. കർഷക നേതാക്കളായ ഹർചരൺ സിംഗ്, പ്രഹ്ളാദ് സിംഗ് തുടങ്ങിയവരുടെ പേരുകൾ എഫ്.ഐ.ആറിൽ പരാമർശിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിനെതിരെ സമരം നടത്തുന്ന കർഷക സംഘടനകളിലൊന്നായ സംയുക്ത കിസാൻ മോർച്ച സംഭവത്തിൽ പ്രതിഷേധിച്ചു. വാസ്തവ വിരുദ്ധവും ബാലിശവും കെട്ടിച്ചമച്ചതുമായ കുറ്റങ്ങളാണ് കർഷകർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് അവർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |