ന്യൂഡൽഹി: പെട്രോളിയം ഉത്പാദനം വർദ്ധിപ്പിച്ച് ഇന്ധനവില പിടിച്ചു നിറുത്താൻ യു.എ.ഇയ്ക്കുമേൽ ഇന്ത്യയുടെ സമ്മർദ്ദം. പുതിയ പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി യു.എ.ഇ പെട്രോളിയം മന്ത്രി സുൽത്താൻ അഹമ്മദ് അൽ ജാബറുമായി ഫോണിൽ സംസാരിച്ചു. ഖത്തർ മന്ത്രിയുമായും പുരി നേരത്തെ സംസാരിച്ചിരുന്നു.
എണ്ണ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ നിർദ്ദേശത്തെ യു.എ.ഇ എതിർത്ത സാഹചര്യത്തിലാണ് ഇന്ത്യയുടെ സമ്മർദ്ദം. അന്താരാഷ്‌ട്ര തലത്തിലെ വിലയ്ക്ക് ആനുപാതികമായാണ് ഇവിടെ ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില പുതുക്കുന്നത്. 85ശതമാനത്തിൽ കൂടുതൽ പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് വിലവർദ്ധന പ്രതിസന്ധി സൃഷ്‌ടിക്കുന്നത് യു.എ.ഇയെ ബോധ്യപ്പെടുത്തിയെന്നാണ് വിവരം. എന്നാൽ ഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങൾ ഹർദീപ് സിംഗ് പുരി വെളിപ്പെടുത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |