ന്യൂഡൽഹി : രാജ്യത്തെ കേന്ദ്രമന്ത്രിമാർ, സുപ്രീം കോടതി ജഡ്ജിമാർ, ആർ.എസ്.എസ്. നേതാക്കൻമാർ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഫോൺ ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയർ ആയ പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്ന ആരോപണവുമായി ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യൻ സ്വാമി .
വാഷിംഗ്ടൺ പോസ്റ്റ്, ഗാർഡിയൻ എന്നീ മാദ്ധ്യമങ്ങൾ ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിടുമെന്നാണ് സൂചന. അതിനു ശേഷം താൻ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും എന്നാൽ ആർക്ക് വേണ്ടിയാണ് പെഗാസസ് വിവരങ്ങൾ ചോർത്തുന്നത് എന്നത് വ്യക്തമല്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
നിരവധി പ്രതിപക്ഷ നേതാക്കളുടെ ഫോൺ കോളുകൾ ചോർത്തുന്നുണ്ട്
ഡെറക് ഒബ്രിയൻ, തൃണമൂൽ കോൺഗ്രസ് എംപി
ഇത് വളരെ വലിയ ഒരു കഥയായിരിക്കും.ഇതിൽ ഇന്ത്യൻ മാദ്ധ്യമങ്ങളുടെ സഹകരണമുണ്ടെന്നും പാശ്ചാത്യ മാദ്ധ്യമങ്ങൾ ഈ റിപ്പോർട്ട് ഞായറാഴ്ച രാത്രി 11.59ന് പുറത്തുവിടും.
ഷീല ഭട്ട് ,മുതിർന്ന മാദ്ധ്യമപ്രവർത്തക
പെഗാസസ്
പെഗാസസ് വെളിച്ചത്തിലെത്തുന്നത് 2016ൽ ഒരു അറബ് ആക്റ്റിവിസ്റ്റിന് ലഭിച്ച സന്ദേശത്തിലൂടെ
ഐ ഫോൺ ഉപഭോക്താക്കളാണ് പ്രധാന ലക്ഷ്യം.
വാട്‌സ്ആപ്പ് കോളിലൂടെ ഫോണിലെ വിവരങ്ങൾ, സന്ദേശങ്ങൾ, ജി.പി.എസ്. ലോക്കേഷൻ ,പാസ്‌വേഡുകൾ തുടങ്ങിയവ ചോർത്തിയെടുക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |