ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കുന്നതിന് നാല് വർക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കാൻ കോൺഗ്രസിൽ ആലോചന. സോണിയയുടെ അനാരോഗ്യം കണക്കിലെടുത്താണിത്. രമേശ് ചെന്നിത്തല, സച്ചിൻ പൈലറ്റ്, ഗുലാം നബി ആസാദ് എന്നിവരെയാണ് സജീവമായി പരിഗണിക്കുന്നത്.
എ.ഐ.സി.സി നേതൃതലത്തിൽ വൻ അഴിച്ചുപണിക്കാണ് ഹൈക്കമാൻഡ് ഒരുങ്ങുന്നത്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരാൻ തയ്യാറല്ലെന്ന നിലപാടിലാണ് രാഹുൽഗാന്ധി . തൽക്കാലം സോണിയാ ഗാന്ധി തുടർന്നേക്കും. അനാരോഗ്യമുള്ളതിനാൽ പാർട്ടിയുടെ ദൈന്യം ദിനകാര്യങ്ങളിൽ സോണിയ നേരിട്ട് ഇടപെടുന്നില്ല. അടിയന്തര യോഗങ്ങളിൽ മാത്രമാണ് പങ്കെടുക്കാറുള്ളത്. .
വി.ഡി സതീശൻ കേരളത്തിലെ പ്രതിപക്ഷ നേതാവായതോടെ, ചെന്നിത്തലയ്ക്ക് ദേശീയതലത്തിൽ പദവി നൽകുമെന്ന സൂചനകളുണ്ടായിരുന്നു. ദളിത് പ്രാതിനിധ്യം മുൻനിർത്തി ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന മുകുൾ വാസ്‌നിക്, ഷെൽജ എന്നിവരിൽ ഒരാൾ വന്നേക്കും. ഷെൽജയെ ഹരിയാന പി.സി.സി. പ്രസിഡന്റ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഭൂപീന്ദർ സിംഗ് ഹുഡ അനുകൂലികൾ ഹൈക്കമാൻഡിനെ കണ്ടിരുന്നു. വനിതാ പ്രാതിനിധ്യം കൂടി കണക്കിലെടുക്കുമ്പോൾ ഷെൽജയ്ക്ക് സാദ്ധ്യത കൂടുതലാണ്..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |