ന്യൂഡൽഹി: പ്രതിരോധ വകുപ്പിലെ സിവിൽ ജീവനക്കാരുടെ സമരം ചെയ്യുവാനുളള അവകാശങ്ങൾ ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്ന അവശ്യ സേവന ബിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലോക്‌സഭയിൽ അവതരിപ്പിച്ചു. സമരം ചെയ്യുന്നവരെയും സഹായിക്കുന്നവരെയും പ്രേരണ നൽകുന്നവരെയും ശിക്ഷിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു അവതരണം.
ബിൽ ഭരണഘടനാ വിരുദ്ധവും പാർലമെന്റ് പാസാക്കിയ 1947ലെ വ്യവസായ തർക്ക നിയമത്തിലെ വ്യവസ്ഥകൾക്കും വ്യവസായ ബന്ധ കോഡിനും വിരുദ്ധമാണെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി ചൂണ്ടിക്കാട്ടി. അന്താരാഷ്‌ട്ര ലേബർ ഓർഗനൈസേഷൻ അംഗീകരിച്ചതും ഇന്ത്യയിൽ നടപ്പാക്കാൻ ബാദ്ധ്യതയുളളതുമായ രാജ്യാന്തര നിയമങ്ങൾക്കും എതിരാണ് ബില്ലെന്ന് എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |