മുംബയ്: മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 140 ആയി.
ഇന്നലെ മാത്രം 76 പേർ മരിച്ചു. 40ഓളം പേർക്ക് പരിക്കേറ്റു. 60ഓളം പേരെ കാണാതായി. കനത്ത മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സതാര ജില്ലയിൽ മണ്ണിടിച്ചിലുണ്ടായ രണ്ടിടങ്ങളിൽ നിന്ന് 17 മൃതദേഹം കൂടി കണ്ടെത്തി. വെള്ളപ്പൊക്കത്തിൽ ഓക്സിജൻ വിതരണം തടസപ്പെട്ട് എട്ട് കൊവിഡ് രോഗികൾ മരിച്ചു. പലയിടത്തും മണ്ണിടിച്ചിലിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
ദേശീയ ദുരന്ത നിവാരണസേനയുടെ 37 സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്. നാവിക സേന, വ്യോമസേന, സൈന്യം, തീര സംരക്ഷൻ സേന എന്നിവരും രംഗത്തുണ്ട്. പഞ്ച്ഗംഗ നദിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് കോലാപ്പൂരിൽ 54 ഗ്രാമങ്ങൾ പൂർണമായും മുങ്ങി. 821 ഗ്രാമങ്ങളെ ഭാഗികമായും വെള്ളപ്പൊക്കം ബാധിച്ചു. ഗുജറാത്ത്, മദ്ധ്യപ്രദേശ്, തെലങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ ഇന്നും നാളെയും കനത്തമഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |