SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.45 PM IST

പ്രശ്നങ്ങൾ ദ്രുതഗതിയിൽ പരിഹരിക്കും: ഇന്ത്യാ-ചൈന സംയുക്ത പ്രസ്താവന

india-china

ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിലെ തർക്കങ്ങൾ പരിഹരിക്കാൻ ഇരുപക്ഷവും ബാദ്ധ്യസ്ഥമാണെന്നും അതിനുള്ള നടപടികൾ ദ്രുതഗതിയിൽ സ്വീകരിക്കാൻ ധാരണയായെന്നും കമാൻഡർ തല ചർച്ചയ്ക്ക് ശേഷം ഇന്ത്യയും ചൈനയും സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ചുഷുൽ മോൾഡോ അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും കമാൻഡർമാർ തമ്മിൽ നടന്ന 12-ാമത് കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും പ്രസ്താവനയിലുണ്ട്. അതേസമയം ഗോഗ്ര, ഹോട്ട്സ്‌പ്രിംഗ് മേഖലയിൽ നിന്ന് സൈന്യങ്ങളെ പിൻവലിക്കുന്നത് സംബന്ധിച്ച് ചർച്ചയിൽ ധാരണയായില്ലെന്നാണ് സൂചന.

അതിർത്തിയിലെ തർക്കപ്രദേശങ്ങൾ സംബന്ധിച്ച് കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തു. തർക്കങ്ങൾ പൂർണമായി പരിഹരിക്കുന്നതുവരെ നിയന്ത്രണരേഖയ്ക്ക് ഇരുവശവും സമാധാനവും ശാന്തതയും നിലനിറുത്താനും ധാരണയായി. ഉഭയകക്ഷി ധാരണകളും പ്രോട്ടോക്കോളുകളും മാനിച്ച് ഭിന്നതകൾ പരിഹരിക്കാൻ അടിയന്തരമായി നടപടികൾ സ്വീകരിക്കും. ഒപ്പം ചർച്ചകളും നീക്കുപോക്കുകളുമായി പരസ്പര ധാരണ നിലനിറുത്തുമെന്നും സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ പാംഗോംഗ് നദിക്കരയിൽ നിന്ന് സേനകളെ പിൻവലിച്ചെങ്കിലും മറ്റുമേഖലകളിൽ ഇരുപക്ഷവും നേർക്കുനേർ തുടരുകയാണ്. ശനിയാഴ്ചത്തെ ചർച്ചയിൽ ഹോട്ട്സ്‌പ്രിംഗ്, ഗോഗ്രാ മേഖലകളിൽ നിന്ന് സൈന്യങ്ങളെ പിൻവലിക്കുന്ന കാര്യത്തിൽ ഏകദേശ ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കടന്നുകയറ്റം നടന്നിട്ടുള്ള തന്ത്രപ്രധാനമായ ഡെപസാംഗ്, ഡെംചോക് മേഖലകളിലെയും സൈന്യത്തെയും പിൻവലിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന അംഗീകരിക്കുന്നില്ല. മുമ്പു നടന്ന ചർച്ചകളിലും ഇതേ ചൊല്ലി തർക്കമുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA CHINA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.