ന്യൂഡൽഹി: ഒറ്റ ഡോസ് കൊവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയിൽ അനുമതിക്കായുള്ള അപേക്ഷ അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ പിൻവലിച്ചു. കാരണം എന്താണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ വക്താക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രിലിലാണ് വാക്സിന്റെ പരീക്ഷണത്തിന് അനുമതി തേടി ജോൺസൺ ആൻഡ് ജോൺസൺ ഇന്ത്യൻ അധികൃതരെ സമീപിച്ചത്. ജൂലായോടെ ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ഇന്ത്യയിലെത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
കമ്പനിയുടെ വാക്സിന് യു.എസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ, ആഴ്ചകൾക്ക് ശേഷം, കുത്തിവയ്പെടുത്ത ഏതാനും പേരിൽ രക്തം കട്ടപിടിക്കുന്നതായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം, യൂറോപ്യൻ യൂണിയൻ അധികൃതർ നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവ അസുഖത്തെ ജോൺസൺ ആൻഡ് ജോൺസൺ വാക്സിന്റെ പാർശ്വഫലങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |