ന്യൂഡൽഹി: ബി.ജെ.പി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ തടവുശിക്ഷ ലഭിച്ച ഗുണ്ടാനേതാവ് അംഗിത് ഗുജ്ജറിനെ (29) തിഹാർ ജയിലിൽ വച്ച് നാലംഗ സംഘം അടിച്ചുകൊന്നു. ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ഒത്താശയോടെയാണ് സഹതടവുകാർ അംഗിതിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
നോയിഡയിലെ ബി.ജെ.പി നേതാവായ വിജയ് പണ്ഡിറ്റിനെ കൊലപ്പെടുത്തിയ കേസിൽ 2015ലാണ് അംഗിതിനെ അറസ്റ്റ് ചെയ്തത്. എട്ടുകൊലക്കേസ് ഉൾപ്പെടെ 22 കേസുകളിൽ പ്രതിയാണ്. ജയിലുദ്യോഗസ്ഥർക്ക് പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മകനെ കൊലപ്പെടുത്തിയതെന്ന്
അംഗിതിന്റെ പിതാവ് ആരോപിച്ചു. ഡൽഹിയിലെ അധോലോക നേതാക്കളിലൊരാളായ രോഹിത് ചൗധരിയുടെ അടുത്ത അനുയായിയാണ് അംഗിത്. സംഭവത്തിൽ ജയിൽവകുപ്പ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |