ന്യൂഡൽഹി: യു.എസ് സൈന്യം മടങ്ങിയ ശേഷമുള്ള അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യം കേന്ദ്രസർക്കാർ നിരീക്ഷിച്ചുവരികയാണെന്നും അവിടെയുള്ള ഇന്ത്യൻ പൗരൻമാരുടെയും ഇന്ത്യ മുൻകൈയെടുത്ത് നടപ്പാക്കിയ പദ്ധതികളുടെയും സംരക്ഷണം ഉറപ്പാക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ രാജ്യസഭയിൽ പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥരടക്കം ഏകദേശം 1500 ഇന്ത്യക്കാർ അഫ്ഗാനിസ്ഥാനിലുണ്ട്. കാണ്ടഹാർ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരെ താത്കാലികമായി തിരികെ വിളിച്ചു.
ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ അഫ്ഗാൻ സർക്കാരുമായും ഇന്ത്യൻ കോൺസുലേറ്റുമായും വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്.
അഗ്ഫാനിസ്ഥാന്റെ പുനർനിർമ്മാണവും വികസനവും ലക്ഷ്യമിട്ട് 300 കോടി രൂപയുടെ വികസന പദ്ധതികൾ ഇന്ത്യ നടപ്പാക്കി. ഭൗതിക സൗകര്യങ്ങൾ ഒരുക്കാൻ 2001 മുതൽ 500 പദ്ധതികളാണ് ഏറ്റെടുത്തത്. ഇന്ത്യൻ നിക്ഷേപത്തിനും പദ്ധതികൾക്കും സുരക്ഷ ഉറപ്പാക്കണമെന്ന് അഫ്ഗാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |