ന്യൂഡൽഹി: രാജ്യത്ത് നിന്ന് മോഷ്‌ടിച്ച് കടത്തിയ അമൂല്യ പൈതൃക വസ്തുക്കളിൽ 75ശതമാനവും മോദി സർക്കാർ ഭരിച്ച ഏഴു വർഷത്തിനുള്ളിൽ തിരികെ കൊണ്ടുവന്നതായി കേന്ദ്ര സാംസ്കാരിക മന്ത്രി ജി. കിഷൻ റെഡ്ഡി പാർലമെന്റിൽ പറഞ്ഞു. കോൺഗ്രസ് ഭരിച്ചപ്പോൾ സ്വന്തം സമ്പാദ്യം വർദ്ധിപ്പിക്കാനായിരുന്നു താത്പര്യമെന്നും അദ്ദേഹം വിമർശിച്ചു.
കാണാതായ 54 അമൂല്യ വസ്തുക്കളാണ് 1976 ന് ശേഷം വിദേശത്ത് നിന്നും കണ്ടെടുത്ത് തിരികെയെത്തിച്ചത്. ഇതിൽ 41എണ്ണവും 2014ന് ശേഷമാണ്. വിവിധ രാഷ്‌ട്രത്തലവൻമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സാംസ്കാരിക ബന്ധങ്ങൾ വഴിയാണ് ഇവ തിരികെ ലഭിച്ചത്. 25 വർഷം ഭരിച്ച കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് 10ൽ താഴെ വസ്തുക്കൾ മാത്രമാണ് തിരികെ കൊണ്ടുവന്നത്. നെഹ്‌റു-ഗാന്ധി കുടുംബത്തിൽ നിന്നുള്ള ഭരണാധികാരികൾക്ക് ഇന്ത്യൻ പൈതൃക സംരക്ഷണത്തിൽ താത്പര്യം കുറവായിരുന്നുവെന്നും സ്വന്തം സ്വത്ത് വർദ്ധിപ്പിക്കുന്നതിലായിരുന്നു ശ്രദ്ധയെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |