ന്യൂഡൽഹി: ഓക്സിജൻ ക്ഷാമം മൂലം ഒരു മരണം പോലും റിപ്പോർട്ടു ചെയ്തിട്ടില്ലെന്ന് 12 സംസ്ഥാനങ്ങൾ റിപ്പോർട്ട് നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഒഡിഷ, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, നാഗാലാൻഡ്, അസം, സിക്കിം, ത്രിപുര, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ലഡാക്ക്, ജമ്മു കാശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുമാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
രണ്ടാം തരംഗത്തിൽ സംഭവിച്ച ഇത്തരത്തിലുള്ള മരണം സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. ഇതുവരെ 13 സർക്കാരുകളാണ് റിപ്പോർട്ട് സമർപ്പിച്ചത്. പഞ്ചാബ് സർക്കാർ മാത്രമാണ് നാലു മരണം 'സംശയാസ്പദം' ആണെന്ന് റിപ്പോർട്ട് നൽകിയത്. ആഗസ്റ്റ് 13നുള്ളിൽ എല്ലാ സംസ്ഥാനങ്ങളും റിപ്പോർട്ടു സമർപ്പിക്കണമെന്നാണ് നിർദ്ദേശം. അതിനുശേഷം പാർലമെന്റിൽ അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |