ന്യൂഡൽഹി: ശസ്‌ത്രക്രിയ പിഴവിനെ തുടർന്ന് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്ത സംഭവം ഗൗരവമായി കാണുന്നുവെന്നും നടപടിയെടുക്കമെന്നും കേന്ദ്ര സാമൂഹ്യനീതി മന്ത്രി വീരേന്ദ്രകുമാർ കാട്ടിക് ലോക്‌സഭയിൽ ഡീൻ കുര്യാക്കോസ് എം.പിയെ അറിയിച്ചു. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടിയെങ്കിലും സംസ്ഥാന സർക്കാർ നൽകിയില്ല. ട്രാൻസ്ജെൻഡർ സമൂഹം അനുഭവിക്കുന്ന വിഷമതകൾ സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.
എല്ലാ മെഡിക്കൽ കോളേജുകളിലും ട്രാൻസ്ജെൻഡർ സൗഹൃദ സെല്ലുകൾ സജ്ജമാക്കണമെന്നും ലിംഗമാറ്റ ശാസ്ത്രക്രിയയ്ക്കായി മെഡിക്കൽ കോളേജുകളിൽ പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും മന്ത്രിക്ക് നൽകിയ നിവേദനത്തിൽ എംപി ആവശ്യപ്പെട്ടു. സ്‌കൂളുകളിലും കോളേജുകളിലും ട്രാൻസ്ജെൻഡർ സൗഹൃദ പഠനാന്തരീക്ഷം കൊണ്ടു വരണം. മെഡിക്കൽ പാഠ്യപദ്ധതിയിൽ ട്രാൻസ്ജെൻഡർ ശരീരശാസ്ത്രം കൂടി ഉൾപ്പെടുത്തി പരിഷ്‌കരിക്കണം. ട്രാൻസ്ജെൻഡർ സർജറികൾ പരാജയപ്പെട്ടാൽ സർക്കാർ നിയമസഹായം നൽകണമെന്നും എംപി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |