ന്യൂഡൽഹി: ജന്തർ മന്തറിൽ വർഗീയ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ ബി.ജെ.പി നേതാവ് അശ്വനി ഉപാദ്ധ്യായ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. അശ്വനിയുടെ നേതൃത്വത്തിലായിരുന്നു ജന്തർ മന്തറിൽ പരിപാടി സംഘടിപ്പിച്ചത്. ഞായറാഴ്ച ജന്തർ മന്ദിറിൽ അശ്വനിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയ്ക്കിടെ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഡൽഹി പൊലീസ് കമ്മിഷണർ രാകേഷ് അസ്താനയുടെ നിർദ്ദേശിച്ചു. വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് തന്നെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നാരോപിച്ച് അശ്വനി ഡൽഹി പൊലീസിന് പരാതി നൽകിയിരുന്നു. മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയത് ആരാണെന്ന് അറിയില്ലെന്നും ബ്രിട്ടീഷ് കാലഘട്ടത്തിലെ 22 നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്നുമായിരുന്നു അശ്വനിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |