ഗുവാഹതി: അസം നിയമസഭയിൽ ഗോവധ നിരോധന നിയമം പാസാക്കി. പരമാവധി ശിക്ഷ എട്ട് വർഷം വരെ തടവും അഞ്ച് ലക്ഷം വരെ പിഴയും. അറവ് നിയന്ത്രണം, മാംസ ഉപയോഗം, ഇറച്ചി കടത്തൽ, അനുമതി കൂടാതെയുള്ള കശാപ്പ് എന്നിവയ്ക്കുള്ള പിഴ കുത്തനെ കൂട്ടി.
പ്രതിപക്ഷ പ്രതിഷേധം വകവയ്ക്കാതെയാണ് അസം നിയമസഭ ബിൽ പാസാക്കിയത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതോടെ അവർ സഭ വിട്ടു. തുടർന്നാണ് ബിൽ പാസാക്കിയത്.
ഹിന്ദു, ജൈന, സിഖ് തുടങ്ങി ബീഫ് കഴിക്കാത്ത ജനവിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിൽ കശാപ്പിനും മാംസവ്യാപാരത്തിനും ഹൈന്ദവ ക്ഷേത്രങ്ങൾക്കും സത്രങ്ങൾക്കും അഞ്ച് കിലോമീറ്റർ ചുറ്റളവിലും നിരോധനം ഏർപ്പെടുത്തി.
ബീഫ് കഴിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുകയല്ല മറിച്ച് മറ്റുള്ളവരുടെ മതവികാരങ്ങൾ കൂടി പരിഗണിക്കണമെന്നതാണ് ലക്ഷ്യമിടുന്നതെന്ന് അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |