ന്യൂഡൽഹി: ഭരണസിരാകേന്ദ്രമായ ഡൽഹി ശാസ്ത്രി നഗറിൽ ഓടുന്ന കാറിൽവച്ച് 35കാരിയെ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചു. കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കുറ്റക്കാർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ഡി) (കൂട്ട ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു.
വടക്കുകിഴക്കൻ ഡൽഹിയിലെ ശാസ്ത്രി പാർക്ക് പ്രദേശത്ത് തിങ്കളാഴ്ച വൈകിട്ട് 35 കാരിയെ രണ്ടുപേർ ഓടുന്ന കാറിൽ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. പ്രതികളിലൊരാളായ രോഹിതിന്റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരുന്നത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രോഹിതിനെയും കൂട്ടാളിയായ നിതിനെയും പൊലീസ് കണ്ടെത്തിയത്.
ഇരയും പ്രതികളും നോയിഡയിൽ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. രോഹിതും നിതിനും വളരെക്കാലമായി സുഹൃത്തുക്കളായിരുന്നു. ജോലി സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞാണ് യുവതിയെ രോഹിത് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. നിതിനും അന്ന് അവരെ അനുഗമിച്ചിരുന്നു. കാറും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |