ന്യൂഡൽഹി: ബി.എസ്.പി എം.പി അതുൽ റായ്ക്കെതിരെ ബലാത്സംഗ പരാതി നൽകിയതിന് വേട്ടയാടപ്പെടുന്നുവെന്ന് ആരോപിച്ച് സുപ്രീംകോടതിക്ക് മുന്നിൽ തീകൊളുത്തിയ യുവാവ് മരിച്ചു. ഗാസിപ്പൂർ സ്വദേശിയായ ഇരുപത്തിയേഴുകാരനായ യുവാവാണ് മരിച്ചത്. യുവാവിനൊപ്പം തീകൊളുത്തിയ ഇരുപത്തിനാലുകാരികാരിയായ യുവതി ഗുരുതരാവസ്ഥയിൽ ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാവിലെ പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും നോക്കിനിൽക്കെയാണ് സുപ്രീംകോടതിയുടെ നാലാം നമ്പർ ഗേറ്റിന് മുന്നിൽ വച്ച് ഇരുവരും തീകൊളുത്തിയത്. വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും യുവതിക്ക് 85 ശതമാനവും യുവാവിന് 65 ശതമാനവും പൊള്ളലേറ്റിരുന്നു. ആത്മാഹത്യാശ്രമത്തിന് തൊട്ടു മുമ്പ് യുവതി ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. അതുൽ റായ്‌ക്കെതിരെ നൽകിയ പീഡന പരാതിയിൽ പൊലീസ് എം.പിയെ സഹായിക്കുകയാണെന്നായിരുന്നു യുവതിയുടെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |