ന്യൂഡൽഹി: ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിലെ പ്രശ്നങ്ങൾ സെപ്തംബർ 15നുള്ളിൽ പരിഹരിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇൻഫോസിസ് എം.ഡിയും സി.ഇ.ഒയുമായ സലീൽ പരേഖിനെ ഡൽഹിയിൽ വിളിച്ചുവരുത്തി അന്ത്യശാസനം നൽകി.
രണ്ടര മാസം മുമ്പ് ഉപയോഗിച്ചു തുടങ്ങിയ വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം നികുതി ദായകരുടെ ഇ-ഫയലിംഗ് തടസപ്പെട്ടതിനെ തുടർന്നാണ് ധനമന്ത്രിയുടെ ഇടപെടൽ. തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി വെബ്സൈറ്റ് ശനിയാഴ്ച മുതൽ പ്രവർത്തന രഹിതമായിരുന്നു. ഇൻഫോസിസ് ഉറപ്പു നൽകിയ സേവനങ്ങൾ ലഭിക്കുന്നില്ല. ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഇൻഫോസിസ് സി.ഒ.ഒ പ്രവീൺ റാവുവിന്റെ മേൽനോട്ടത്തിൽ 750ലേറെ ജീവനക്കാർ തകരാർ പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് പരേഖ് മന്ത്രിയെ അറിയിച്ചു. ആദായ നികുതി റിട്ടേണുകളുടെ ഇ-ഫയലിംഗ്, റീഫണ്ട് എന്നിവ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള പോർട്ടൽ തയ്യാറാക്കാൻ 2019ലാണ് കേന്ദ്രസർക്കാർ ഇൻഫോസിസിന് കരാർ നകിയത്. ഇതുവരെ 164.5 കോടി രൂപയോളം ചെലവഴിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |