SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.50 PM IST

അടിസ്ഥാന സൗകര്യവികസനത്തിന് 6 ലക്ഷം കോടിയുടെ കേന്ദ്ര നിക്ഷേപം

n

ന്യൂഡൽഹി: വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ ആസ്തികൾ ഉപയോഗിച്ച് സ്വകാര്യ മേഖലയുടെ സഹായത്തോടെ അടിസ്ഥാന വികസനത്തിന് പണം കണ്ടെത്താനുള്ള നാഷണൽ മോണടൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതിക്ക് തുടക്കമിട്ടു. കേന്ദ്രസർക്കാർ സ്വത്തുവകകൾ ഉപയോഗിച്ച് 2022-2025 കാലത്ത് ആറ് ലക്ഷം കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു. ഇക്കഴിഞ്ഞ കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്.

റോഡ്, ഗതാഗതം, ഹൈവ, റെയിൽവെ, ഊർജ്ജം, പ്രകൃതിവാതകം, സിവിൽ വ്യോമയാനം, ഷിപ്പിംഗ്, തുറമുഖം, ജലഗതാഗതം, ടെലികമ്മ്യൂണിക്കേഷൻസ്, ഭക്ഷ്യ- പൊതുവിതരണം, ഖനനം, കൽക്കരി, ഭവനം, നഗരകാര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങൾ നാഷണൽ മോണിടൈസേഷൻ പൈപ്‌ലൈനിന്റെ ഭാഗമാകും. ഇതിൽ റോഡ് മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വത്തുക്കളിൽ നിന്ന് മാത്രം 1,60,200 കോടി പ്രതീക്ഷിക്കുന്നു. 1,52,496കോടിയാണ് റെയിൽവെയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ ഭൂമി വിറ്റഴിക്കൽ പദ്ധതിയുടെ ലക്ഷ്യമല്ലെന്ന് നിർമ്മലാ സീതാരാമൻ വിശദീകരിച്ചു. സ്വത്തുക്കളുടെ ഉടമസ്ഥാവകാശം കേന്ദ്ര സർക്കാരിൽ നിക്ഷിപ്‌തമായിരിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് സ്വകാര്യ മേഖലയിൽ നിന്ന് ഫണ്ട് കണ്ടെത്തും. നിശ്ചിത കാലത്തിന് ശേഷം സ്വത്തുക്കൾ സർക്കാരിന് തിരികെ ഏൽപ്പിക്കുകയെന്ന ധാരണയിലാണ് പദ്ധതി നടപ്പാക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NIRMALA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.