കൊൽക്കത്ത: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലുണ്ടായ അക്രമസംഭവങ്ങളിൽ ഒമ്പത് കേസുകളിൽ എഫ്.ഐ.ആറിട്ട് സി.ബി.ഐ. കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് സി.ബി.ഐ നടപടി. ബംഗാൾ പൊലീസിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. അഭിജിത്ത് സർക്കാർ കൊലപാതകക്കേസിലും എഫ്.ഐ.ആർ ഇട്ടിട്ടുണ്ട്. കലാപത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തി.
സി.ബി.ഐയുടെ 4 അംഗങ്ങൾ വീതമുള്ള പ്രത്യേക സംഘങ്ങളാണ് ബംഗാൾ കലാപം അന്വേഷിക്കുന്നത്. മൊത്തം 25 ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. തിരഞ്ഞെടുപ്പ്
ഫലപ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പി പ്രവർത്തകരും തൃണമൂൽ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷങ്ങളാണ് കലാപത്തിനിടയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |