ന്യൂഡൽഹി :വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാർ നയത്തിനെതിരെ പ്രതിഷേധിച്ച് കർഷക പ്രക്ഷോഭം ശക്തിപ്പെടുത്താൻ അടുത്ത മാസം 25 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത സംയുക്ത കിസാൻ മോർച്ച. സിംഗുവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിലാണ് തീരുമാനമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ആശിശ് മിത്തൽ വ്യക്തമാക്കി. യോഗത്തിൽ നേതാക്കൾക്കു പുറമേ, തൊഴിലാളി സംഘടനാ നേതാക്കളും പങ്കെടുത്തു.
രാജ്യതലസ്ഥാനാതിർത്തികൾ ഉപരോധിച്ചുള്ള കർഷകപ്രക്ഷോഭം ഒൻപതുമാസം പിന്നിട്ടിട്ടും കേന്ദ്രം കർഷകെ പരിഗണിക്കാത്തതിലുള്ള അമർഷവും യോഗത്തിൽ സമരനേതാക്കൾ പങ്കുവച്ചു. നവംബറോടെ പ്രതിഷേധം വിപുലീകരിക്കും. വിവിധ മേഖലകളിലുള്ളവരെയും അണിനിരത്തി ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
അതേസമയം, കർഷകർക്കെതിരെ നയം സ്വീകരിക്കുന്ന ബി.ജെ.പി.യെ പരാജയപ്പെടുത്താനുള്ള ഉത്തർപ്രദേശ് മിഷന് സെ്ര്രപംബർ അഞ്ചിന് മുസാഫർനഗറിൽ റാലിയോടെ തുടക്കമാവും.കഴിഞ്ഞ വർഷം സെപ്തംബർ 25 ന് സമാന ആവശ്യം ഉന്നയിച്ച് കർഷകർ ഭാരത് ബന്ദ് നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |