SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.24 AM IST

2025 ഓടെ ദക്ഷിണ മുംബയ് വെള്ളത്തിനടിയിലാകുമെന്ന് മുന്നറിയിപ്പ്

climatic-change

മുംബയ്: കടൽ ജല നിരപ്പ് അപ്രതീക്ഷിത വേഗത്തിൽ ഉയരുന്നത് രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബയ്ക്ക് ഭീഷണിയാണെന്ന മുന്നറിയിപ്പുമായി മുംബയ് മുനിസിപ്പൽ കമ്മിഷണ‌ർ ഇഖ്ബാൽ സിംഗ് ചഹൽ. വ്യവസായ കേന്ദ്രമായ നരിമാൻ പോയിന്റും കുഫേ പരേഡുമുൾപ്പെടെ ദക്ഷിണ മുംബയുടെ സിംഹഭാഗവും 2050 ഓടെ ജലത്തിനടിയിലാകുമെന്നാണ് മുന്നറിയിപ്പ്. പ്രകൃതി നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും അവഗണിക്കുകയാണെന്നും അടുത്ത ഘട്ടം ഭീകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

കോസ്മോപോളിറ്റൻ നഗരത്തിലെ എ,ബി,സി,ഡി വാ‌ർഡുകളുടെ 70 ശതമാനവും മുങ്ങും. അതോടെ, മുംബയുടെ ഭൂപടത്തിൽ നിന്ന് അവ അപ്രത്യക്ഷമാകും.

@129 വർഷത്തിനിടെ ആദ്യമായാണ് നിസർഗ എന്ന ചുഴലിക്കാറ്റ് കഴിഞ്ഞ വർഷം മുംബയിൽ അടിച്ചുവീശിയത്.

@ 15 മാസത്തിനിടെ മൂന്നു ചുഴലിക്കാറ്റുകൾ.

@ അഞ്ചു മുതൽ 5.5 അടിവരെ നരിമാൻ പോയിന്റിൽ വെള്ളം ഉയർന്നു

@ ജൂൺ ആറ്, ഏഴ് തീയതിക്കകം മൺസൂൺ എത്താറുള്ള മുംബയിൽ ഇത്തവണ മേയ് 17ന് എത്തിയ ടൗക്തേ ചുഴലിക്കാറ്റിന്റെ തുട‌ർച്ചയായി ഒറ്റ ദിവസം പെയ്തത് 214 മില്ലിമീറ്റ‌ർ മഴയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CLIMATIC CHANGE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.