ന്യൂഡൽഹി: അന്താരാഷ്ട്ര വിമാനസർവീസുകൾക്കുള്ള വിലക്ക് സെപ്‌തംബർ 30 വരെ നീട്ടി. രാജ്യത്ത് കൊവിഡിന്റെ ഒന്നാം തരംഗം ആരംഭിച്ച 2020 മാർച്ച് 23 മുതൽ തുടരുന്ന നിരോധനം അടുത്ത ചൊവ്വാഴ്‌ച അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്.
പ്രത്യേക അനുമതിയുള്ള വിമാന സർവീസുകൾക്കും ചരക്കു വിമാനങ്ങൾക്കും വിലക്ക് ബാധകമായിരിക്കില്ല.
പ്രത്യേക വിമാന സർവീസ് നടത്താൻ ഇന്ത്യയുമായി കരാറിലേർപ്പെട്ടിട്ടുള്ള രാജ്യങ്ങളിലേക്ക് അധികൃതരുടെ അനുമതിയോടെ സർവീസ് നടത്താവുന്നതാണ്. അഫ്ഗാനിസ്ഥാൻ, ബഹ്‌റിൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, കാനഡ, എത്യോപ്യ, ഫ്രാൻസ്, ജർമ്മനി, ഇറാഖ്, ജപ്പാൻ, കെനിയ, കുവൈറ്റ്, മാലിദ്വീപ്, നേപ്പാൾ, നെതർലൻഡ്സ്, നൈജീരിയ, ഒമാൻ, ഖത്തർ, റഷ്യ, റുവാണ്ട, സീഷെൽസ്, ശ്രീലങ്ക, ടാൻസാനിയ, ഉക്രെയ്ൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യു.കെ, അമേരിക്ക, ബംഗ്ലാദേശ്, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ കരാറിലേർപ്പെട്ടിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |