മൈസൂർ: മൈസൂർ ചാമുണ്ഡിഹിൽസിൽ എം.ബി.എ വിദ്യാർത്ഥിയെ സംഘം ചേർന്ന് പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ആറാമത്തെ പ്രതി ലോറി ഡ്രൈവർ വിജയകുമാറിനെ കർണാടക പൊലീസ് തമിഴ്നാട്ടിൽ നിന്ന് പിടികൂടി. മൊത്തം ആറുപ്രതികളാണ് ഉള്ളതെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ഒരു യുവാവ് കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇയാൾക്കായി തമിഴ്നാട്ടില്‍ തെരച്ചിൽ ശക്തമാക്കി.
അതിനിടെ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ കർശനമായി നിരീക്ഷിക്കണമെന്ന് കർണാടക സർക്കാർ പൊലീസിനോട് നിർദ്ദേശിച്ചു. പതിനേഴുകാരനടക്കം അറസ്റ്റിലായ അഞ്ച് തിരുപ്പൂർ സ്വദേശികളും സ്ഥിരം കുറ്റവാളികളാണ്. തമിഴ്നാട്ടിലും കർണാടകത്തിലും ഇവർക്കെതിരെ മോഷണക്കേസുകളുണ്ട്. മൈസൂരിൽ ഒറ്റയ്ക്ക് വാഹനങ്ങളിൽ പോകുന്നവരെ തടഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ട് കേസുകളുമുണ്ട്. പിടിക്കപ്പെടാനുള്ള സാധ്യത കുറവായിരുന്നതിനിലാണ് മൈസൂരുവിൽ കേന്ദ്രീകരിക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയെന്നാണ് സൂചന.
ഇന്നലെ ഇവരെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ചാമുണ്ഡി ഹിൽസ് മേഖലയിലെത്തുന്ന ജോഡികളെ ഭീഷണിപ്പെടുത്തിയ ശേഷം യുവതികളെ പീഡിപ്പിക്കുകയും പണവും മറ്റും കവരുകയും ചെയ്യുന്നത് പതിവാക്കിയവരാണ് പ്രതികളെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |