ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീംകോടതി 13ന് വാദം കേൾക്കും. സത്യവാങ്മൂലം സമർപ്പിക്കാൻ അധികസമയം ആവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്റെ അപേക്ഷ അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ച് കേസ് മാറ്റിയത്. വാദം മാറ്റി വയ്ക്കുന്നതിൽ എതിർപ്പില്ലെന്ന് മാദ്ധ്യമ പ്രവർത്തകരായ എൻ.റാമിനും ശശികുമാറിനും വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ വ്യക്തമാക്കി.
ഇസ്രയേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖരുടെ ഫോണുകൾ ചോർത്തിയ സംഭവത്തിൽ അഭിഭാഷകൻ എം.എൽ. ശർമ, മുതിർന്ന മാദ്ധ്യമപ്രവർത്തകർ എൻ.റാം, ശശികുമാർ, സി.പി.എം എം.പി. ജോൺ ബ്രിട്ടാസ്, ഫോൺ ചോർത്തലിന് വിധേയരായ പരഞ്‌ജോയ് ഗുഹ താക്കൂർത്ത, എസ്.എൻ.എം അബ്ദി, പ്രേം ശങ്കർ ഝാ, രൂപേഷ് കുമാർ സിംഗ്, ഇപ്സ ശതാക്ഷി, സാമൂഹിക പ്രവർത്തകൻ ജഗ്ദീപ് ചോക്കർ, നരേന്ദ്ര കുമാർ മിശ്ര, എഡിറ്റേഴ്സ് ഗിൽഡ് ഒഫ് ഇന്ത്യ എന്നിവർ നൽകിയ ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |