ചെന്നൈ: സ്‌കൂൾ ബാഗുകളിലും പുസ്തകങ്ങളിലും മുഖ്യമന്ത്രിയുടെയും രാഷ്ട്രീയക്കാരുടെയും ചിത്രം പതിക്കുന്നതിനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ചിത്രമാണെങ്കിലും ഇത് അനുവദിക്കാനാവില്ലെന്നും സർക്കാർ പബ്ളിസിറ്റിക്ക് വേണ്ടി ഇത്തരത്തിൽ പണം പാഴാക്കരുതെന്നും കോടതി പറഞ്ഞു. സ്കൂൾ കുട്ടികൾക്ക് വോട്ടവകാശമില്ല. രാഷ്ട്രീയക്കാരുടെ ചിത്രം പതിപ്പിച്ച പഠനോപകരണങ്ങൾ നൽകുന്നത് വ്യക്തിപരമായ പബ്ളിസിറ്റിക്ക് വേണ്ടിയാണ്. ഇത് ശരിയല്ല. ഭാവിയിൽ ഇത്തരം നടപടികൾ തുടരില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
മുൻ മുഖ്യമന്ത്രിമാരുടെ ചിത്രം പതിച്ച ബാഗുകളും, പുസ്തകങ്ങളും മറ്റും പാഴാക്കി കളയരുതെന്ന് സംസ്ഥാനത്തിനോട് നിർദ്ദേശിക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം.
സ്‌കൂൾ കുട്ടികൾക്ക് കഴിഞ്ഞ സർക്കാർ നൽകിയ ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടേയും ചിത്രമുള്ള സ്‌കൂൾ ബാഗുകൾ മാറ്റേണ്ടയെന്നും ആ തുക വിദ്യാർത്ഥികൾക്ക് ഗുണകരമാവുന്ന മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞിരുന്നു. ഇതിനെ കോടതി അഭിനന്ദിച്ചു. 65 ലക്ഷത്തോളം സ്‌കൂൾ ബാഗുകളിലാണ് ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടെയും ചിത്രം പതിച്ച് സൗജന്യമായി വിതരണം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |