ന്യൂഡൽഹി: ഗുജറാത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മാദ്ധ്യമ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. അച്ചടി, ഡിജിറ്റൽ, ദൃശ്യമാദ്ധ്യമ സ്ഥാപനങ്ങളുള്ള കമ്പനിക്ക് റിയൽ എസ്റ്റേറ്റ് മേഖലയിലും നിക്ഷേപങ്ങളുണ്ട്. റെയ്ഡിൽ 500 കോടി രൂപയ്ക്ക് മേൽ കണക്കിൽപ്പെടാത്ത പണമിടപാട് രേഖകൾ കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട 350കോടി രൂപയുടെ ഇടപാടുകൾക്കും മതിയായ രേഖകളില്ലെന്ന് പത്രക്കുറിപ്പിൽ പറയുന്നു. 20 സ്ഥലങ്ങളിലായി നടന്ന റെയ്ഡിൽ ഒരു കോടി രൂപയും 2.70കോടി രൂപയുടെ ആഭരണങ്ങളും പിടിച്ചെടുത്തു. കമ്പനിയുമായി ബന്ധപ്പെട്ട 14ലോക്കറുകളും കണ്ടെടുത്തു.
അതേസമയം ബി.ജെ.പി വിരുദ്ധ വാർത്തകൾ നൽകിയതിന് ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് ഉപദ്രവിക്കുകയാണെന്ന് കമ്പനി മാനേജ്മെന്റ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |