ന്യൂഡൽഹി: കർണാലിൽ ആഗസ്റ്റ് 28നുണ്ടായ ലാത്തിചാർജ്ജുമായി ബന്ധപ്പെട്ട് ജുഡിഷ്യൽ അന്വേഷണം നടത്തുമെന്ന ഹരിയാന സർക്കാരിന്റെ ഉറപ്പിൽ കർഷക സംഘടനകൾ കർണാലിലെ മിനി സെക്രട്ടേറിയറ്റ് ഉപരോധം പിൻവലിച്ചു.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ യോഗസ്ഥലത്തേക്ക് കർഷകർ നടത്തിയ മാർച്ചിനെതിരെ പൊലീസ് നടത്തിയ ലാത്തിചാർജ്ജുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിട്ട.ജഡ്ജിനെ വച്ച് അന്വേഷിക്കുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും കർഷകരുടെ തടയടിച്ച് പൊട്ടിക്കാൻ ഉത്തരവിട്ട മുൻ എസ്.ഡി.എം ആയുഷ് സിൻഹയോട് അവധിയിൽ പോകാൻ നിർദ്ദേശിക്കുമെന്നും സർക്കാർ അറിയിച്ചു. തീരുമാനങ്ങൾ സ്വാഗതം ചെയ്‌ത ഹരിയാനാ ഭാരതീയ കിസാൻ യൂണിയൻ മേധാവി ഗുർണാം സിംഗ് ചാദുനി സമരം പിൻവലിക്കുകയാണെന്ന് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |