ന്യൂഡൽഹി: മലങ്കര ഓർത്തോഡോക്സ് സഭയുടെ പുതിയ പരമാദ്ധ്യക്ഷനെ അടുത്ത മാസം 14ന് തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. പഴമറ്റം സെന്റ് മേരീസ് പള്ളിയിലെ യാക്കോബായ വിശ്വാസികളായ പോൾ വർഗീസ്, ജോണി ഇ.പി., കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിലെ കുഞ്ഞച്ചൻ എന്നിവരാണ് ഹർജിക്കാർ.അപേക്ഷ ജസ്റ്റിസ് ഇന്ദിര ബാനർജി അദ്ധ്യക്ഷയായ ബെഞ്ച് ഇന്ന് (14)പരിഗണിക്കും.
1934ലെ സഭാ ഭരണഘടന പ്രകാരമാണ് മലങ്കര ഓർത്തോഡോക്സ് സഭയുടെ കാതോലിക്കമാരെയും മെത്രാപോലീത്തമാരെയും തിരഞ്ഞെടക്കേണ്ടതെന്ന് സുപ്രീംകോടതി 2017ൽ പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇന്ത്യയ്ക്ക് പുറത്തുള്ള ഓർത്തോഡോക്സ് പള്ളികൾക്കും ഇന്ത്യക്കാരല്ലാത്തവർക്കും മലങ്കര അസോസിയേഷനിൽ അംഗത്വം പാടില്ലെന്നാണ്
ഹർജിയിലെ അപേക്ഷ. . 1934ലെ ഭരണഘടനയ്ക്ക് വിരുദ്ധമായി വികാരി നിയമനം ലഭിച്ചവർ വിവാഹവും മൃതദേഹം അടക്കുന്നതും ഉൾപ്പടെയുള്ള ചടങ്ങുകൾ തടസപ്പെടുത്തുന്നതായി ഹർജിക്കാർ ആരോപിക്കുന്നു.
2017ലെ സുപ്രീംകോടതി വിധിക്ക് ശേഷം സർക്കാർ ഏറ്റെടുത്ത 54 പള്ളികളിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. പരമാദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ രണ്ടായിരത്തിലധികം പള്ളികളിൽ നിന്ന് അയ്യായിരത്തോളം പേരാണ് പങ്കെടുക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |