ന്യൂഡൽഹി: സർക്കാർ ജോലികളിൽ സ്ഥാനക്കയറ്റം നൽകുമ്പോൾ ലഭിക്കേണ്ട സംവരണം സംബന്ധിച്ച നിലവിലെ നിയമത്തിലുള്ള ആശയക്കുഴപ്പങ്ങൾ പരഹരിക്കണമെന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി നിർദ്ദേശിച്ചു. സ്ഥാനക്കയറ്റവും സംവരണവുമായി ബന്ധപ്പെട്ട് 133 ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവു, സഞ്ജീവ് ഖന്ന, ബി.ആർ.ഗവായി എന്നിവരുൾപ്പെട്ട ബെഞ്ച്.
സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഹർജികൾ പരിഹരിക്കപ്പെടാതെ തുടരാൻ കാരണം സംവരണ നിയമത്തിലെ ആശയക്കുഴപ്പങ്ങളാണെന്ന് ആറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അറിയിച്ചു. മുൻപ് വിശാല ബെഞ്ചുകൾ പരിഗണിച്ച് തീർപ്പുകൽപ്പിച്ച കേസുകളിലെ അപ്പീലുകൾ പരിഗണിക്കാനാകില്ലെന്ന് ജസ്റ്റിസ് എൽ.നാഗേശ്വര റാവു വ്യക്തമാക്കി. കേസുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |