ന്യൂഡൽഹി: മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും പൊതുപ്രവർത്തകനുമായ ഹർഷ മെന്ദറിന്റെ ഡൽഹിയിലെ വസതിയിലും ഓഫീസിലും അദ്ദേഹം നടത്തുന്ന ശിശുമന്ദിരത്തിലും എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്ഡ് നടത്തി. ഇന്നലെ രാവിലെ ഹർഷും ഭാര്യയും ജർമ്മനിയിലേക്ക് പോയതിന് പിന്നാലെയായിരുന്നു പരിശോധന.
വസന്ത്കുഞ്ചിലെ വീട്ടിലും ഹർഷ് നടത്തുന്ന സെന്റർ ഒാഫ് ഇക്വിറ്റി സ്റ്റഡീസ് ഒാഫീസിലും രാവിലെ എട്ടരയ്ക്കാണ് ഇ.ഡി ഉദ്യോഗസ്ഥർ എത്തിയത്. ഇതേസമയം ആദായ നികുതി ഉദ്യോഗസ്ഥർ മെഹ്റോളിയിലെ ശിശുമന്ദിരത്തിലും പരിശോധന നടത്തി. ശിശുമന്ദിരത്തിനെതിരെ ദേശീയ ബാലാവകാശ കമ്മിഷൻ നൽകിയ പരാതിയിൽ ഡൽഹി പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇവിടെ നിന്നുള്ള കുട്ടികളെ ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുപ്പിച്ചെന്നും സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നുമാണ് ആരോപണം. പരിശോധന മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി 26 മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |