ന്യൂഡൽഹി: ലഖിംപൂർ ഖേരി വിഷയത്തിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പിയെ കടന്നാക്രമിച്ചും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ വാനോളം പുകഴ്ത്തിയും ശിവസേന മുഖപത്രം സാമ്ന.
പ്രിയങ്ക യോദ്ധാവും പോരാളിയെന്നുമാണ് വിശേഷണം. പ്രിയങ്കയുടെ ശബ്ദത്തിനും കണ്ണുകൾക്കും ഇന്ദിരാ ഗാന്ധിയുടെ തീക്ഷ്ണതയുണ്ട്. ചിലപ്പോൾ, പ്രിയങ്കയായിരിക്കും രാഷ്ട്രീയ ആക്രമണത്തിന്റെ ലക്ഷ്യം. അവരെ അനധികൃതമായി തടങ്കലിൽവച്ചവർ ഒന്നോർക്കുക. അവർ, രാജ്യത്തിനായി ജീവൻ ബലികഴിച്ച, ബംഗ്ലാദേശിന് രൂപം കൊടുത്തത് വഴി ഇന്ത്യ-പാക് വിഭജനത്തിന് ചുട്ടമറുപടി കൊടുത്ത 'ദ ഗ്രേറ്റ്" ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകളാണ്. ബി.ജെ.പിയുടെത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നയമാണ്. കർഷകർ പറയുന്നത് കേൾക്കാൻ പ്രധാനമന്ത്രി തയാറാകണം. അറസ്റ്റ് ചെയ്ത് കർഷകരെ നിശബ്ദരാക്കാമെന്നാണ് സർക്കാർ കരുതുന്നതെങ്കിൽ അത് വ്യാമോഹമാണ്.
പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, കേരളം എന്നിവിടങ്ങളിൽ എവിടെങ്കിലുമാണ് ലഖിംപൂർ സംഭവം നടന്നിരുന്നതെങ്കിൽ ബി.ജെ.പി ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കുകയും ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ രാജി ആവശ്യപ്പെടുകയും ചെയ്യുമായിരുന്നുവെന്നും സാമ്‌ന പറയുന്നു.
ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് കഴിഞ്ഞദിവസം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സാമ്നയുടെ മുഖപ്രസംഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |