പുനെ: പുനെയിലെ ബിബ്‌വേവാഡിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് എട്ടാം ക്ളാസുകാരിയായ കബഡി താരത്തെ 22കാരനും കൂട്ടാളികളും ചേർന്ന് തെരുവിലിട്ട് കുത്തിക്കൊന്നു.
14 കാരിയായ പെൺകുട്ടി കബഡി പരിശീലനത്തിന് പോകുന്ന ഗ്രൗണ്ടിനടുത്താണ് സംഭവം.
ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ മോട്ടോർ സൈക്കിളിലെത്തിയ ബന്ധുവായ ശുഭം ഭഗവതും കൂട്ടാളികളും പെൺകുട്ടിയോട് സംസാരിക്കുന്നതിനിടെ വാഗ്വാദമുണ്ടായി. പ്രകോപിതനായ ശുഭം ഉടൻ കത്തിയെടുത്ത് പലതവണ പെൺകുട്ടിയെ കുത്തുകയായിരുന്നു. രക്തത്തിൽ കുളിച്ച് പിടയുന്ന പെൺകുട്ടിയെ റോഡിൽ ഉപേക്ഷിച്ച് മൂന്നുപേരും കടന്നുകളഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പൊപോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി ഒളിവിലാണ്.
കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തിൽ അടക്കം നിരവധി തവണ കുത്തിയതായി ബിബ്‌വേവാഡി പോലീസ് സ്‌റ്റേഷനിലെ എസ്.ഐ സുനിൽകുമാർ പറഞ്ഞു. പെൺകുട്ടി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതിയായ ശുഭം ഭഗവത്. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് ശുഭം ഭഗവത് പ്രണയാഭ്യർത്ഥ നടത്തിയിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ പെൺകുട്ടി തയാറായില്ല. ഇതറിഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾ ഇയാളെ വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |