ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപ്പോരയിലെ ട്രാൽ മേഖലയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഉന്നത കമാൻഡർ ഷാം സോഫിയെ സുരക്ഷാസേന വധിച്ചു. ട്രാൽ മേഖലയിലെ തിൽവാനി മൊഹല്ലയിൽ ഏറ്റമുട്ടൽ തുടരുകയാണെന്നും കാശ്മീർ പൊലീസ് ഐ.ജി വിജയകുമാർ വ്യക്തമാക്കി. ഭീകരൻ ഷാം സോഫിയെ വധിച്ചതായി കാശ്മീർ പൊലീസ് ട്വീറ്റും ചെയ്തു.
ഒന്നോ രണ്ടോ ഭീകരർ മേഖലയിൽ ഒളിച്ചിരിക്കുന്നുവെന്നാണ് സുരക്ഷാസേനയുടെ സംശയം. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ സി.ആർ.പി.എഫും പൊലീസും മേഖലയിൽ സംയുക്ത ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു. തെരച്ചിലിനിടെ ഒളിച്ചിരുന്ന ഭീകരർ സേനയ്ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചു.
ജമ്മു കാശ്മീരിൽ കഴിഞ്ഞ മൂന്നുദിവസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ഏറ്റുമുട്ടലാണിത്.
ഇതിനകം എട്ട് ഭീകരരെ സുരക്ഷാസേന വധിച്ചുവെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |