SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.33 AM IST

ലഖിംപൂർ: പ്രതികളുടെ ചിത്രം പുറത്ത് വിട്ടു, കർഷകരെ ചോദ്യം ചെയ്തു

lakhimpur

ന്യൂഡൽഹി: കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ചിത്രം പുറത്ത് വിട്ട് പ്രത്യേക അന്വേഷണ സംഘം. ഇവരെ തിരിച്ചറിയുന്നവർക്ക് റിവാർഡും പ്രഖ്യാപിച്ചു. തെളിവ് നൽകുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കും.

50 കർഷകർക്ക് നോട്ടീസ്

15 പേരെ ചോദ്യം ചെയ്തു

മൂന്ന് ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ 50 കർഷകർക്ക് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചു. പതിനഞ്ച് കർഷകരെ ചോദ്യം ചെയ്തു. രണ്ട് എഫ്.ഐ.ആറാണ് ലഖിംപൂർ ഖേരി സംഭവത്തിൽ രജിസ്റ്റർ ചെയ്തത്. കർഷകർ കൊല്ലപ്പെട്ട കേസിലെ പ്രതിയായ സുമിത് ജയ്സ്വാളിന്റെ പരാതിയിലാണ് രണ്ടാമത്തെ എഫ്.ഐ.ആർ. സുമിത്ത് സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറെയും മൂന്ന് ബി.ജെ.പി പ്രവർത്തകരെയും കർഷകർ മർദ്ദിച്ചു കൊന്നുവെന്നായിരുന്നു സുമിത്തിന്റെ പരാതി.

ആശിഷിന്റെ നാല് സഹായികൾ അറസ്റ്റിൽ

സംഭവദിവസം വാഹനത്തിലുണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകൻ സുമിത്ത് ജയ്സ്വാൾ ഉൾപ്പെടെ നാല് പ്രവർത്തകരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സുമിത്തിന് പുറമെ ശിശുപാൽ, നന്ദൻ സിംഗ് ബിസ്ത്, സത്യപ്രകാശ് ത്രിപാഠി എന്നിവരാണ് അറസ്റ്റിലായത്. സത്യപ്രകാശ് ത്രിപാഠിയിൽ നിന്നും ഒരു റിവോൾവറും വെടിയുണ്ടകളും കണ്ടെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, LAKHIMPUR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.