SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.38 PM IST

ബുദ്ധ സർക്യൂട്ടിലേക്ക് ആകാശ വാതായനം തുറന്ന് കുശിനഗർ എയർപോർട്ട്

modi

ന്യൂഡൽഹി: ബുദ്ധ സർക്യൂട്ട് ടൂറിസം പദ്ധതിയിൽ നിർണായകമായ ഉത്തർപ്രദേശിലെ കുശിനഗർ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 3.2 കിലോമീറ്റർ ദൈർഘ്യമുള്ള റൺവെ അടക്കം വിപുലമായ സൗകര്യങ്ങളാണ് വിമാനത്താവളത്തിലുള്ളത്

ജ്ഞാനോദയം മുതൽ മഹാപരിനിർവാണം വരെയുള്ള ശ്രീബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലും ബിഹാറിലുമായി വ്യാപിച്ച സാരനാഥ്, ശ്രാവസ്തി, ബോധ്ഗയ, ലുംബിനി, വൈശാലി, രാജ്ഗിർ, കേസരിയ്യ, സങ്കിസ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കണക്ടിവിറ്റി ലക്ഷ്യമിട്ടാണ് കുശിനഗറിൽ പുതിയ വിമാനത്താവളം നിർമ്മിച്ചത്.

ആഭ്യന്തര യാത്രക്കാർക്ക് പുറമെ ബുദ്ധമത വിശ്വാസികൾ ഏറെയുള്ള ശ്രീലങ്ക, ജപ്പാൻ, ചൈന, തായ്‌ലൻഡ്, തായ്‌വാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും വിമാനത്താവളം പ്രയോജനപ്പെടും. ഉദ്ഘാടനത്തിന് ശേഷം ആദ്യമിറങ്ങിയത് ശ്രീലങ്കൻ വിമാനമാണ്.ഡൽഹി, മുംബയ്, കൽക്കത്ത നഗരങ്ങളെ ബന്ധിപ്പിച്ച് വിമാന സർവീസുകളുണ്ടാകും.

റൺവെയുടെ നീളം

3.2 കിലോമീറ്റർ

വീതി

45മീറ്റർ

ആകെ ചെലവ്

260 കോടി

വിസ്തൃതി

3,600 ചതുരശ്ര കിലോമീറ്റർ

17.5 കോടി ചെലവിൽ നിർമ്മിച്ച എട്ടുനില എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി) ടവർ


മണിക്കൂറിൽ എട്ടുവിമാനങ്ങളെയും 300 യാത്രക്കാരെയും ഉൾക്കൊള്ളും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.