ന്യൂഡൽഹി: സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിന് മാത്രമാണ് ഇന്ത്യൻ വ്യവസ്ഥയിൽ നിയമസാധുതയുള്ളുവെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ. ഇന്ത്യയിൽ സ്വവർഗവിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ വാദം കേൾക്കെവെയാണ് കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയത്.
ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേലും ജസ്റ്റിസ് ജ്യോതി സിംഗുവും അദ്ധ്യക്ഷരായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് പ്രകാരം സ്വവർഗരതി ക്രിമിനൽ കുറ്റമല്ലാതാക്കുന്നത് ഈ കേസിൽ പ്രസക്തമാകില്ലെന്നും ഈ വ്യവസ്ഥ വിവാഹവുമായി ബന്ധപ്പെട്ടതല്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.
ഹിന്ദു വിവാഹ നിയമം, സ്പെഷ്യൽ മാര്യേജ് ആക്ട്, ഫോറിൻ മാര്യേജ് ആക്ട് തുടങ്ങിയ നിയമങ്ങൾ പ്രകാരം സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
സ്വവർഗ വിവാഹവുമായി ഡൽഹി ഹൈക്കോടതിയിലുള്ള ഹർജികളിൽ കേന്ദ്രം തുടർച്ചയായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സ്വവർഗ വിവാഹം ഇന്ത്യൻ സംസ്‌കാരത്തിന്റെയോ നിയമത്തിന്റെയോ ഭാഗമല്ലെന്നും അത്തരം ബന്ധങ്ങളെ ഒരു ഇന്ത്യൻ കുടുംബ വ്യവസ്ഥയുമായി താരതമ്യപ്പെടുത്താനാവില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |