ന്യൂഡൽഹി:1997ൽ തെക്കൻ ഡൽഹിയിൽ ഗ്രീൻപാർക്കിലെ ഉപഹാർ തിയേറ്ററിൽ തീപിടിത്തമുണ്ടായി 59 പേർ കൊല്ലപ്പെട്ട കേസിൽ തിയേറ്റർ ഉടമകളായ സുശീൽ അൻസലിനും ഗോപാൽ അൻസലിനും ഏഴ് വർഷം വീതം തടവ് ശിക്ഷ വിധിച്ച് ഡൽഹി ഡൽഹി കോടതി. ഇരുവർക്കും രണ്ടര കോടി വീതം പിഴയും ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് പങ്കജ് ശർമ വിധിച്ചു.
തെളിവ് നശിപ്പിക്കൽ,ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കേസിൽ ഉൾപ്പട്ടെ ദിനേശ് ചന്ദ്ര ശർമ, പ്രേം പ്രകാശ് ഭത്ര, അനൂപ് സിംഗ് എന്നിവർക്ക് മൂന്ന് ലക്ഷം വീതം പിഴയും ചുമത്തി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് തീരുമാനം.
1997 ജൂൺ 13നാണ് ഉപഹാർ തിയേറ്ററിൽ 'ബോർഡർ' സിനിമ പ്രദർശിപ്പിക്കവേ തീപ്പിടിത്തമുണ്ടായി 59 പേർ മരിച്ചത്. നൂറിലേറെ പേർക്ക് പരിക്കേറ്റു. തിയേറ്റർ ഉടമകളായ അൻസൽ സഹോദരൻമാരിൽ ഗോപാൽ അൻസലിനെ ഒരുവർഷം തടവിന് ശിക്ഷിച്ചപ്പോൾ സുശീൽ അൻസലിനെ (77) പ്രയാധിക്യം കണക്കിലെടുത്ത് തടവ് ശിക്ഷയിൽനിന്ന് ഒഴിവാക്കിയിരുന്നു.
24 വർഷത്തെ നിയമപോരാട്ടം
1997 ജൂൺ 13നാണ് ഉപഹാർ തീയേറ്ററിൽ ബോർഡൽ എന്ന ഹിന്ദി സിനിമാ പ്രദർശനത്തിനിടെ തീപ്പിടിത്തമുണ്ടായത്. പ്രദർശനത്തിനിടെ തകരാറിലായ ട്രാൻസ്‌ഫോർമറിൽ നിന്ന് തീ പടരുകയായിരുന്നു. 59 പേരാണ് മരിച്ചത്. നൂറോളം പേർക്ക് പരിക്കേറ്റു. ദൈർഘ്യമേറിയ വിചാരണക്കൊടുവിൽ 2007ൽ അൻസൽ സഹോദരന്മാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഡൽഹി വിചാരണ കോടതി ഇരുവർക്കും രണ്ട് വർഷത്തെ കഠിന തടവ് വിധിച്ചു. 2008ൽ ഡൽഹി ഹൈകോടതി ശിക്ഷ ഒരു വർഷമായി കുറച്ചു. തുടർന്ന് ഇരുവർക്കും 2009 ജനുവരി 30ന് സുപ്രീം കോടതി ജാമ്യമനുവദിച്ചു.
കഴിഞ്ഞ വർഷം മാർച്ചിൽ സുപ്രീംകോടതി പ്രതികളുടെ ശിക്ഷ ശരിവച്ചു.എന്നാൽ ശിക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് ജഡ്ജിമാർക്കിടയിൽ അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് കേസ് മൂന്നംഗ ബഞ്ചിന് വിട്ടു. ജസ്റ്റിസ് അനിൽ ആർ ദാവെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പ്രതികൾ ജയിൽ ശിക്ഷ അനുഭവിക്കേണ്ടതില്ലെന്ന് 2015 വിധിച്ചു. എന്നാൽ ഇരുവരും 60 കോടി രൂപ പിഴ അടക്കാൻ കോടതി നിർദ്ദേശിച്ചു. ശേഷമുള്ള റിവ്യൂ ഹർജിയിൽ 2017ൽ ഗോപാൽ അൻസലിന് ഒരുവർഷം തടവുശിക്ഷ സുപ്രീംകോടതി വിധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |