ഗുവാഹത്തി: അസാമിലെ കരിംഗഞ്ച് ജില്ലയിലെ പതാർകണ്ടിയിൽ അസാം-ത്രിപുര ഹൈവേയിൽ അമിതവേഗതയിലെത്തിയ സിമന്റ് ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 10 പേർ മരിച്ചു.
ഛാട്ട് പൂജ കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒമ്പത്പേർ സംഭവ സ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
അപകടം നടന്ന ഉടൻ ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് വ്യക്തമാക്കി. ട്രക്ക് ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |